Tuesday, 3 October 2017

വടക്കുനിന്നു പാറിവന്ന വാനമ്പാടി

KL Sreeram
Madhu Balakrishnan
Gireesh Puthenchery

വടക്കുനിന്നു പാറിവന്ന വാനമ്പാടി
പെണ്ണാളേ
ചിറ്റോളം കൊഞ്ചുംനേരം
പുന്നാരം ചൊല്ലാനായി കൂടെപ്പോരാമോ
(വാടാമല്ലിപ്പൂവും)
കളിയോടം തുഴയുമ്പം കടക്കണ്ണിനാലേ
തേടുന്നതാരെ
കരുമാടിക്കടവത്തു ചിരിമുത്തു തൂകി
കൂടാമോ ചാരെ
കളമൊഴി
തിത്താരക്കാവില്‍ നിന്നെത്തേടി ഞാന്‍
(വാടാമല്ലിപ്പൂവും)

കായല്‍ പോലെയുണരൂ
സ്നേഹമോലും സവിതേ
തൂവല്‍മേട്ടിലലിയൂ
കൂടു തേടും കലികേ
പുലരൊളിയേ കുളിരലകള്‍
കളിവഞ്ചി തുഴയാന്നരികിലെത്താന്‍
തുണയായിക്കഴിയാന്‍ ഒരുങ്ങി നിര്‍ത്താം
(വാടാമല്ലിപ്പൂവും)

ഓ....

ശലഭം പോലെയലയും
മോഹമേറും ഹൃദയം
തടവും താണ്ടിയണയും
പാട്ടിലേറും മധുരം
കിളിമൊഴിയേ നിറയഴകേ
തിരപോലെ തഴുകാന്‍ തിടുക്കമായി
കരളാകെ നിറയാന്‍ ഒരുക്കമായി
(വാടാമല്ലിപ്പൂവും)

No comments:

Post a Comment